Pages

2015 നവംബർ 7, ശനിയാഴ്‌ച

പുസ്‌തക പരിചയം - നിലാച്ചോറ്‌

ഷാര്‍ജ പുസ്‌തകോത്സവത്തില്‍ നടന്ന പ്രകാശന ചടങ്ങില്‍ അവതരിപ്പിച്ച പുസ്‌തക പരിചയം
 
ജീവിതത്തെ യാഥാര്‍ത്ഥ്യത്തിന്റെ രക്തഭാഷ കൊണ്ട്‌ എഴുതുമ്പോഴേ ഒരോ വാക്കും തീക്കനലായി കടന്നിരിക്കു. അത്തരമൊരു കനല്‍ ചൂടാണ്‌ ഷാബു കിളിത്തട്ടിലിന്റെ നിലാച്ചോറ്‌ എന്ന നോവലില്‍ വായനക്കാരനെ കാത്തിരിക്കുന്നത്‌ എന്ന്‌ നമ്മുടെ പ്രിയപ്പെട്ട കവയത്രി ഒ. വി ഉഷ അവതാരികയില്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതൊരു സാങ്കല്‍പ്പിക കഥയല്ല. യഥാര്‍ത്ഥ ജീവിതവുമായി നൂലിഴ തെറ്റാതെ ചേര്‍ന്ന്‌ നില്‍ക്കുന്നതാണ്‌. ഈ സത്യം വിസ്‌മരിക്കാതെ ഈ കൃതി വായിക്കുകയാണെങ്കില്‍ ആ നിമിഷങ്ങളില്‍ നമ്മുടെ ഹൃദയം മുറിയാതിരിക്കില്ല. യാഥാര്‍ത്ഥ്യമിതാണ്‌, പരാജയത്തിനും അതിജീവനത്തിനും ഇടയില്‍ നിശബ്ദമായി തുടരുന്ന നിലവിളിയുടെ പരിഭാഷയാണ്‌ ഈ നോവല്‍. ഒ.വി ഉഷ ഇങ്ങനെ പറഞ്ഞ്‌ ഉപസംഹരിക്കുമ്പോള്‍ അത്‌ അക്ഷരംപ്രതി ശരിയാണെന്ന്‌ നോവല്‍ വായിച്ച്‌ കഴിയുന്ന അനുവാചകന്‍ തീര്‍ച്ചപ്പെടുത്തുന്നു.

കൈരളി ബുക്‌സ്‌ പുറത്തിറക്കിയ ജീവചരിത്രപരമായ നോവലാണ്‌ നിലാച്ചോറ്‌. സാമൂഹിക പ്രവര്‍ത്തകയായ ഉമാ പ്രേമന്റെ ജീവിതത്തിന്‌ ഷാബു കിളിത്തട്ടില്‍ അക്ഷരങ്ങളിലൂടെ ജീവന്‍ നല്‍കുന്നു. 264 പേജുകളില്‍ പരന്ന്‌ കിടക്കുന്ന ഈ ജീവിതം അനുവാചകനെ പൊളളിക്കുന്നു. മുമ്പൊക്കെ അതിപ്രശക്തരെക്കുറിച്ചായിരിക്കും ആത്മകഥയും ജീവചരിത്രവും എഴുതിയിരുന്നത്‌. എന്നാല്‍ സാധാരണക്കാരെ പ്രമേയമാക്കിയ ഇത്തരം നിരവധി പുസ്‌തകങ്ങള്‍ ഇന്ന്‌ വിപണിയിലുണ്ട്‌. മലയാളത്തില്‍ മാത്രമല്ല ലോക സാഹിത്യത്തില്‍ തന്നെ ഇത്തരം കൃതികള്‍ പുതിയ തരംഗം സൃഷ്ടിക്കുന്നു. കള്ളന്റേയും വേശ്യയുടേയും കന്യാസ്‌ത്രീയുടേയും തെരുവില്‍ കഴിഞ്ഞവരുടേയുമൊക്കെ കഥകള്‍ നാം വായിച്ചുകഴിഞ്ഞു. ഭാവനയെക്കാള്‍ യാഥാര്‍ത്ഥ്യം ജീവിതത്തോട്‌ അടുത്ത്‌ നില്‍ക്കുന്നുവെന്ന്‌ അനുവാചകന്‌ തോന്നുമ്പോഴാണ്‌്‌ ആ കൃതി ഹൃദയത്തോട്‌ ചേര്‍ത്ത്‌ വയ്‌ക്കാന്‍ കഴിയുക. അത്തരത്തിലൊരു നോവലാണ്‌ നിലാച്ചോറ്‌.

സാധാരണ നാം കേള്‍ക്കാത്ത ഒരു വാക്കാണ്‌ നിലാച്ചോറ്‌. തമിഴ്‌നാട്ടിലെ പലഭാഗങ്ങളിലും ഇപ്പോഴും നടക്കുന്ന ഒരു ആചാരമാണ്‌ നിലാസാദം. വെളുത്തവാവ്‌ ദിവസങ്ങളിലെ നിലാവുളള രാത്രിയില്‍ ഗ്രാമത്തിലെ വിവിധ വീടുകളിലെ അടുക്കളയില്‍ നിന്നും ഒരുക്കിയ ഓരോ തരം വിഭവങ്ങളുമായി സിന്താമണി പുഴയുടെ വിശാലമായ മണല്‍പ്പരപ്പിലായിരുന്നു ഞങ്ങള്‍ നിലാസാദം ആഘോഷിച്ചത്‌- എന്ന്‌ നോവലില്‍ പറയുന്നുണ്ട്‌. കൂട്ടായ്‌മയുടേയും കൊടുക്കല്‍ വാങ്ങലിന്റേയും നന്മയാണ്‌ അതിലുളളത്‌. പ്രകൃതി അതില്‍ നിറയുന്നു. സ്‌നേഹം പൊതിഞ്ഞ നിലാച്ചോറ്‌ ഉമ പിന്നീട്‌ ശാന്തിമെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിലൂടെ വച്ച്‌ നീട്ടുമ്പോള്‍ നോവലിന്റെ പേര്‌ അന്വര്‍ത്ഥമാകുന്നു. ഇങ്ങനെ പങ്കുവച്ച്‌ പങ്കുവച്ച്‌ ഉമ തന്നെതന്നെ സമര്‍പ്പിക്കുന്നു. ഒരു തരം പൂര്‍ണ്ണമായ സമര്‍പ്പണം. ഹൃദയവും കരളുമൊക്കെ പങ്ക്‌ വയ്‌ക്കുന്നുവെന്ന്‌ നാം കാവ്യഭാഷയില്‍ പറയുമ്പോള്‍ ഉമ ഇവിടെ തന്റെ വൃക്ക തന്നെ പങ്കുവച്ച്‌ വാക്കും പ്രവര്‍ത്തിയും ഒന്നാണെന്ന്‌ തെളിയിക്കുന്നു. വേവിച്ച പച്ചരി ചോറില്‍ പച്ചമുളകും കശുവണ്ടിയും തക്കാളിയും മഞ്ഞള്‍പൊടിയും നെയ്യും ചേര്‍ത്ത്‌ ഉമയുണ്ടാക്കിയ രുചികരമായ കനിവിന്റെ തക്കാളി സാദം നാം സ്‌നേഹഭിക്ഷയായി ഏറ്റുവാങ്ങുന്നു. ആ കനിവിന്റെ ഉറവ വറ്റുന്നതേ ഇല്ല.

ഉമ എന്തുകൊണ്ട്‌ അഗതികളുടെ കണ്ണീരൊപ്പാന്‍ തുനിയുന്ന ഒരു സാമൂഹിക പ്രവര്‍ത്തകയായി എന്നതിന്‌ ഈ നോവല്‍ കൃത്യമായ മറുപടി നല്‍കുന്നു. കമ്പൗണ്ടറായ അച്ഛന്‍ പുഴുത്ത്‌ നാറിയവരെ പോലും ശുശ്രൂഷിക്കുന്നത്‌ കുഞ്ഞായിരുന്ന ഉമയുടെ ഹൃദയത്തെ സ്വാധീനിച്ചിരിക്കാം. അങ്ങനെ കിട്ടുന്ന പ്രതിഫലങ്ങള്‍ തോട്ടികളുടെ കോളനിയില്‍ പോയി പട്ടിണിപ്പാവങ്ങള്‍ക്ക്‌ നല്‍കുന്നത്‌ തൊട്ടറിഞ്ഞവളാണ്‌ അവര്‍. ഒരു വൃദ്ധയുടെ ദുര്‍ഗന്ധം വമിക്കുന്ന വ്രണം കഴുകി വൃത്തിയാക്കിയ അച്ഛനോട്‌ ഉമ കലഹിക്കുന്നു. ഉമയ്‌ക്ക്‌ പൊക്കം വയ്‌ക്കുമ്പോള്‍ അവരേയും നിന്റെ മുത്തശ്ശിയായി കാണാന്‍ കഴിയുമെന്ന അച്ഛന്റെ മറുപടി അന്നവള്‍ക്ക്‌ ഒരു സമസ്യയായിരുന്നു. പിന്നെ എത്രയോ നാളുകള്‍ക്ക്‌ ശേഷമാണ്‌ ശരീരത്തിനല്ല, മറിച്ച്‌ മനസിനാണ്‌ പൊക്കം വയ്‌ക്കേണ്ടതെന്ന്‌ അവള്‍ തിരിച്ചറിയുന്നത്‌.

വാഹനാപകടത്തില്‍പ്പെട്ട സ്‌ത്രീയെ വെളളം കൊടുത്ത്‌ ശുശ്രൂഷിക്കുന്ന ഉമയെ നോവലിന്റെ മറ്റൊരു ഭാഗത്ത്‌ കാണാം. ചോരപുരണ്ട യൂണിഫോമുമായി സ്‌കൂളില്‍ ചെല്ലുമ്പോള്‍ അദ്ധ്യാപകരുടെ ആക്ഷേപത്തിന്‌ അവള്‍ പാത്രമാകുന്നു. എന്നാല്‍ ആപത്തില്‍ സഹായിച്ച അവളെ ഹെഡ്‌മാസ്റ്റര്‍ അസംബ്‌ളിയില്‍ അഭിനന്ദിക്കുകയും പേന സമ്മാനമായി നല്‍കുകയും ചെയ്യുമ്പോള്‍ ഉമയുടെ ജീവിതത്തിന്‌ പുതിയ അര്‍ത്ഥതലങ്ങള്‍ വന്നുചേരുകയാണ്‌. നന്മ ചെയ്യുമ്പോള്‍ അതിനോടൊപ്പവും അതിനെതിരേയും നില്‍ക്കുന്ന സമൂഹത്തിന്റെ വ്യത്യസ്ഥ പ്രതിനിധികളായി ഹെഡ്‌മാസ്റ്ററും അദ്ധ്യാപകരും മാറുന്നു.
ഷാബു കിളിത്തട്ടിലിന്റെ "നിലാച്ചോറ്" എന്ന നോവൽ ( കൈരളി ബുക്സ് ) പ്രകാശനം ചെയ്തപ്പോൾ . ഷാബു, അദ്ദേഹത്തിന്റെ അമ്മ സരസ്വതിയമ്മ , ഉമ പ്രേമൻ , എം . സി . എ നാസർ , കെ .വി . മോഹൻ കുമാർ IAS ( വലത്തെ അറ്റം ) എന്നിവരോടൊപ്പം

ആതുര ശുശ്രൂഷ ചെയ്യാന്‍ വെമ്പല്‍ കൊണ്ട്‌ മദര്‍ തെരേസയെ കാണാന്‍ കല്‍ക്കട്ടയില്‍ എത്തിയഉമയ്‌ക്ക്‌ മദര്‍ നല്‍കുന്ന ഉപദേശം പ്രസക്തമാണിവിടെ. സ്‌നേഹവും അനുകമ്പയും വീട്ടില്‍ നിന്ന്‌ തുടങ്ങുക. അയല്‍പക്കകാര്‍ക്ക്‌ ആദ്യം അത്‌ നല്‍കാം. പിന്നെ ലോകത്തിന്‌. സേവനം ചെയ്യാന്‍ ഇത്രയും ദൂരം വരണമെന്നില്ല. ഉമ ചുറ്റിലും നോക്കൂ. എത്രയെത്ര ആളുകളാണ്‌ ഒരു കൈസ്‌പര്‍ശത്തിനായി കാത്തിരിക്കുന്നത്‌. അവരെ കണ്ടില്ലെന്ന്‌ നടിച്ച്‌ എങ്ങനെയാണ്‌ ഇവിടേക്ക്‌ ഓടിപോരാന്‍ ഉമയ്‌ക്ക്‌ കഴിയുക - അഗതികളുടെ അമ്മയുടെ ഈ ചോദ്യമാകാം ഉമയുടെ ജീവിതത്തില്‍ നിര്‍ണ്ണായകമാവുന്നത്‌.
സ്‌നേഹത്തിന്റേയും കരുണയുടേയും പ്രതീകങ്ങളായി അമ്മയേയും മുത്തശ്ശിയേയും കാണുന്ന മലയാളിയുടെ ബോധതലങ്ങള്‍ക്ക്‌ ഒരു കനത്ത ആഘാതമാണ്‌ ഈ നോവലിലെ അമ്മയും മുത്തശ്ശിയും. സ്വന്തം മകളെ 25000 രൂപക്ക്‌ ചുവന്ന തെരുവിലേക്ക്‌ വില്‍ക്കുന്ന അമ്മ തന്നെ പിന്നീട്‌ പിതാവിനേക്കാള്‍ പ്രായമുളള ഒരുവന്‌ 50000 രൂപയ്‌ക്ക്‌ വില്‍ക്കാന്‍ തയ്യാറാകുന്ന തീഷ്‌ണാനുഭവങ്ങളുളള ജീവിതമാണ്‌ ഈ നോവലില്‍ ഉടനീളം.
ഒരു ദീപാവലി നാളില്‍ തങ്ങളെ ഉപേക്ഷിച്ച്‌ കടന്ന്‌ കളഞ്ഞ അമ്മ പിന്നെ തിരിച്ചെത്തിയത്‌ മകളെ മാംസ ചന്തയിലേക്ക്‌ അയക്കാന്‍ ആയിരുന്നു എന്ന്‌ ഇവിടെ നാം തിരിച്ചറിയുന്നു. ദീപാവലി നാളില്‍ കുഞ്ഞുടുപ്പിന്റെ ബട്ടണുകള്‍ എപ്പോള്‍ തയ്‌ച്ച്‌ കിട്ടുമെന്ന്‌ ആശങ്കയില്‍ കഴിഞ്ഞിരുന്ന ഉമയുടെ ജീവിതം പിന്നെ മാറിമറിയുകയായിരുന്നു. ഒരു കുടുംബത്തെ മുഴുവന്‍ പോറ്റാന്‍ ആ കുഞ്ഞിന്‌ പെടാപ്പാട്‌ പെടേണ്ടിവന്നു. അമ്മയില്ലാത്ത രണ്ട്‌ പിഞ്ചുകുഞ്ഞുങ്ങളെ പൊളളുന്ന ചൂടില്‍ പെരുവഴിയില്‍ ഉപേക്ഷിച്ച്‌ കളയുന്ന ഒരു മുത്തശ്ശിയും ഈ അനുഭവ കഥയില്‍ ഉണ്ട്‌.
ബാല്യം, കൗമാരം, യൗവനം എന്നിങ്ങനെ 3 ഭാഗങ്ങളായി തിരിച്ചിരിക്കുന്ന നോവലില്‍ ആദ്യ രണ്ട്‌ ഭാഗങ്ങളില്‍ കഥാപാത്രങ്ങള്‍ നിറഞ്ഞാടുകയാണ്‌. മൂന്നാം ഭാഗത്ത്‌ വരുമ്പോള്‍ അവര്‍ ഓരോരുത്തരായി നിഷ്‌ക്രമിക്കുന്നു. ഇതേപ്പറ്റി നോവലിസ്റ്റായ ഷാബു ഇങ്ങനെ പറയുന്നു. ഉമാ പ്രേമനെ മഹത്വ വല്‍ക്കരിക്കുന്ന ഒരു നോവലായി മാറരുത്‌ എന്ന ആഗ്രഹമുളളതിനാലാണ്‌ ആദ്യഭാഗങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കിയത്‌. മാത്രമല്ല അവര്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്‌.
വായനക്ക്‌ ഒട്ടും തടസ്സമില്ലാത്ത തരത്തിലാണ്‌ കൈരളി ബുക്‌സ്‌ ആകര്‍ഷകവും അര്‍ത്ഥവത്തായതുമായ മുഖചട്ടയോടുകൂടി ഈ പുസ്‌തകം രൂപകല്‌പ്പന ചെയ്‌തിരിക്കുന്നത്‌. അക്ഷരങ്ങള്‍ പേജില്‍ കുത്തിതിരികാതെ ആവശ്യത്തിന്‌ കാറ്റും വെളിച്ചവും നല്‍കിയിരിക്കുന്നു. ഒറ്റയിരിപ്പില്‍ വായിച്ച്‌ തീര്‍ക്കാവുന്ന ഒഴുക്ക്‌ ഈ നോവലിന്‌ തീര്‍ച്ചയായും ഉണ്ട്‌. ഒരു വായനകൊണ്ട്‌ അവസാനിപ്പിക്കാന്‍ പറ്റാത്ത ആഖ്യാന പാടവവും ശുദ്ധമായ ഭാഷയും അനുവാചകനെ ഇതിലേക്ക്‌ അടുപ്പിക്കുന്നു.
ഭാവനയുടെ ഗിമ്മിക്കുകള്‍ ഒന്നും കാണിക്കാതെ ഉമയുടെ ജീവിതത്തെ അനുധാവനം ചെയ്യുന്ന ഒരു നിശബ്ദയാത്രികനായാണ്‌ ഇവിടെ നോവലിസ്റ്റായ ഷാബു. കിട്ടിയ വിഭവങ്ങള്‍ അദ്ദേഹം ശ്രദ്ധാപൂര്‍വ്വം കല്ലുകടിയില്ലാതെ വിളമ്പുന്നു. എരിവും പുളിയും ഒട്ടും കൂടാതെ എല്ലാം പാകത്തിനൊരുക്കിയിരിക്കുന്ന നിലാച്ചോറാണിത്‌.
വിധവയായാല്‍ ആരുടെ മുന്നിലും വരരുതെന്നും അത്‌ അപശകുനമാണെന്നും കരുതി തല മുണ്ഡനം ചെയ്‌ത്‌ ഇരുണ്ട മുറിയില്‍ കഴിയാന്‍ വിധിക്കപ്പെടുന്ന മക എന്ന പാപ്പാത്തി ഇപ്പോഴും ഒരു വേദനയായി നില്‍ക്കുന്നു. നേരം പുലരും മുമ്പ്‌ ആരും കാണാതെ അവര്‍ കുളിക്കുന്നു. പകല്‍ മലമൂത്രവിസര്‍ജനത്തിന്‌്‌ പോലും പുറത്തിറങ്ങുന്നില്ല. ആവശ്യം വന്നാല്‍ മുറിയിലെ മണ്‍ചട്ടിയില്‍ കൃത്യം നടത്തണം. ഇത്തരമൊരു ജീവിതം നമ്മുടെ കാലഘട്ടത്തില്‍ ഉണ്ടെന്ന്‌ വിശ്വസിക്കാന്‍ പോലും പ്രയാസം. മകയെ വെളിച്ചത്തിലേക്ക്‌ കൊണ്ടുവരാനുളള ഉമയുടെ ശ്രമം നോവലില്‍ പറയുന്നുണ്ട്‌. അവര്‍ക്ക്‌ പിന്നെ എന്ത്‌ സംഭവിച്ചു എന്നത്‌ ചോദ്യ ചിഹ്നമായി നൊമ്പരപ്പെടുത്തുന്നു. ഇത്തരം അബലകളായ സ്‌ത്രീകള്‍ക്ക്‌ മറുപടിയായാണ്‌ സ്‌ത്രീശക്തിയുടെ പര്യായമായ കണ്ണമക്ക എന്ന കഥാപാത്രം. പിന്നീട്‌ ഉമയുടെ ജീവിതത്തില്‍ വൈധവ്യം നേരിട്ടപ്പോള്‍ അതിനെ സധൈര്യം നേരിടാനുളള ചങ്കൂറ്റം അവര്‍ കാണിച്ചു.
അതുപോലെ സഹോദരനായ തമ്പിക്കൂട്ടന്‍, അമ്മ ഇവരൊക്കെ നോവലിന്റെ അവസാന ഭാഗത്ത്‌ അലിഞ്ഞ്‌ ഇല്ലാതാകുന്നു. അവര്‍ക്ക്‌ എന്ത്‌ സംഭവിച്ചുവെന്ന ആകാംക്ഷ നിലനിര്‍ത്തി ഒരു അര്‍ത്ഥവിരാമം പോലെ ഉമയുടെ ജീവിതം തുടരുന്നു. സ്വന്തം ഭാര്യയുടെ കന്യാത്വം ഡോക്ടറെ കൊണ്ട്‌ പരിശോധിപ്പിച്ച്‌ ഉറപ്പാക്കുന്ന ഒരു ഭര്‍ത്താവിനെ ഇവിടെ കാണാം. ഉറപ്പാക്കിയിട്ടും അയാള്‍ ഭാര്യയുടെ ചാരിത്ര്യത്തെ സംശയിക്കുന്നു. മുറിയില്‍ അടച്ചിട്ട്‌ പുറത്ത്‌ നിന്ന്‌ പൂട്ടുന്നു. കൈകാലൂകള്‍ കെട്ടിയിട്ട്‌ ബലാത്സംഗം ചെയ്‌തു. ക്ഷയരോഗിയായ അയാള്‍ അവരുടെ മുഖത്ത്‌ തുപ്പുന്നു. എച്ചില്‍ കഴിക്കാന്‍ പ്രേരിപ്പിക്കുന്നു. ഭര്‍ത്താവായ പ്രേമന്‍ നിര്‍മ്മിച്ച കള്ളിന്റെ കഥ എന്ന ഡോക്കുമെന്ററിയില്‍ സംവിധായകനായ പവിത്രന്‍ കനലാട്ടം ചിത്രീകരിക്കുന്നുണ്ട്‌. ഇവിടെ ബാല്യത്തിലും കൗമാരത്തിലും ഉമയുടെ ഉളളിലും കനലെരിയുകയായിരുന്നു. അത്‌ മേലാകെ പടര്‍ന്ന്‌ അഗ്നി ശുദ്ധി നേടിയ കഥയാണ്‌ നിലാച്ചോറിന്‌ പറയാനുളളത്‌.

2015 നവംബർ 4, ബുധനാഴ്‌ച

അത്യാഗ്രഹികളുടെ അരക്ഷിത പ്രവാസം

പ്രവാസികളുടെ മാനസിക പ്രശ്നങ്ങളിലൂടെ ഒരു അന്വേഷണം
(ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്‌ത്രഗതി മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം )


ഷാജ അ നാദയിലെ 7-ം നിലയില്‍ നിന്ന്‌ മനോജ്‌ താഴേക്ക്‌ കുതിച്ചത്‌ ഒരു വെളള മെഴ്‌സിഡസ്‌ കാറിനുമുകളിലേക്കാണ്‌. വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയപ്പോഴും ചോര കാറിന്റെ തൂവെളള നിറത്തിലൂടെ, ഗ്ലാസിലൂടെ പടര്‍ന്ന്‌ ഒഴുകുന്നുണ്ടായിരുന്നു. സാമ്പത്തിക പരാധീനത മൂലമുളള കൂപ്പുകുത്തലായിരുന്നു അത്‌. വരവറിയാതെ നാലഞ്ച്‌ ക്രെഡിറ്റ്‌ കാര്‍ഡുക യഥേഷ്ടം ഉപയോഗിച്ച്‌ അയാ ചെലവ്‌ ചെയ്‌തിരുന്നതായി പിന്നീട്‌ സുഹൃത്തുക്ക പറഞ്ഞു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന്‌ കാറോടിച്ച്‌ ഫ്‌ളൈ ഓവറിന്‌ മുകളി നിന്ന്‌ താഴേക്ക്‌ പതിച്ച മലയാളി സുഹൃത്തിനേയും ഇവിടെ ഓര്‍ക്കാം. ജോലി പ്രശ്‌നങ്ങള്‍ മൂലം ആത്മഹത്യ ചെയ്യേണ്ടി വന്നവരുടേയും, വ്യക്തിപരമായ മറ്റ്‌ പ്രശ്‌നങ്ങകൊണ്ട്‌ ജീവ ഉപേക്ഷിക്കേണ്ടി വന്നവരുടേയും എണ്ണം നിരവധി ആണ്‌.

ഗള്‍ഫ്‌ പണത്തിന്റെ പളപളപ്പും ആഢംബരങ്ങളുമുളള ഒരു ചെറിയ ശതമാനത്തെ മാറ്റി നിര്‍ത്തിയാല്‍ ബഹുഭൂരിപക്ഷം വരുന്ന പ്രവാസികള്‍ കടുത്ത ജീവിത സാഹചര്യങ്ങളിലും സാമ്പത്തിക പ്രതിസന്ധികളിലും കഴിയുന്നവരാണ്‌. ആഗ്രഹം അതിര് കടക്കുമ്പോ ഓരോരുത്തരും അതിത്തി കടക്കുന്നു. ബുദ്ധ ഉപദേശിച്ചത് പോലെ മോഹം എത്രത്തോളം കൂടുന്നുവോ അത്രത്തോളം മോഹ ഭംഗവുംകൂടും. ഒരുചെടി പിഴുത് മാറ്റി തികച്ചും വ്യത്യസ്തമായ കാലാവസ്ഥയി നട്ടാ എന്തു സംഭവിക്കും?. അത് വാടും ,ചിലപ്പോ കരിഞ്ഞ് ഉണങ്ങും! നല്ല നിലത്ത് വളരാ വിധിക്കപ്പെട്ടത് വളരെ കുറവ് മാത്രം. പ്രവാസി ഈ അവസ്ഥ അറിഞ്ഞു കൊണ്ട് ഏറ്റുവാങ്ങുന്നു .ഈ അവസ്ഥയെ അത്യാഗ്രഹികളുടെ അരക്ഷിതപ്രവാസം എന്ന് വിളിക്കാം . വളന്നു വന്ന സാംസ്‌കാരിക പരിസരം, സാമൂഹ്യ ചുറ്റുപാടുക ,കുടുംബബന്ധങ്ങ, കാലാവസ്ഥ , പരിസ്ഥിതി ....ഇങ്ങനെ അസംഖ്യം സൂക്ഷ്മവും സ്ഥൂലവുമായ ഘടകങ്ങളി നിന്ന് അവ ( ) തികച്ചും അപരിചിതമായ ഒരു ജീവിത പരിസരത്തിലേക്ക് എടുത്ത് എറിയപ്പെടുകയാണ്.
ജോലിക്കൂടുത, ദീഘയാത്ര, ഗതാഗത കുരുക്ക്‌, സാംസ്കാരിക വ്യതിയാനം എന്നിവമൂലം പ്രവാസിക കടുത്ത മാനസ്സിക സംഘഷം അനുഭവിക്കുന്നതായി അമേരിക്കക്കാരായ ഡോ .ട്രൂമാനും സംഘവും നടത്തിയ പഠനം തെളിയിക്കുന്നു.  വിദേശത്ത് ജോലി ചെയ്യുന്നവരുടെ മനോനില നാട്ടി ജോലി ചെയ്യുന്നവരേക്കാ വളരെ മോശം ആണെന്ന് ഹിപ്നോട്ടിസത്തിലൂടെ പ്രവാസികളി നടത്തിയ പഠനം തെളിയിച്ചു . ജോലിസ്ഥലങ്ങളിലുളള യാത്രക്കായി പ്രവാസി ദിവസവും നാലും അഞ്ചും മണിക്കൂറുകള്‍ വരെ ചിലവിടുന്നുണ്ട്‌. ഇതുണ്ടാക്കുന്ന മാനസിക പിരിമുറുക്കും വളരെ വലുതാണ്‌. കടുത്ത നിരാശയും ആശങ്കയും ഇവരെ അലട്ടുന്നു.

കുറച്ച്‌ സാമ്പത്തിക ലാഭത്തിനായി താല്‍പ്പര്യമില്ലാത്ത ജോലി ഏറ്റെടുക്കുകയും അതി കുടുങ്ങി കിടക്കുകയും ചെയ്യുന്നവര്‍ നിരവധിയാണ്‌. ഇത്‌ ഇവരെ തികച്ചും അസംതൃപ്‌തരാക്കുന്നു. ക്രമേണ ഇത്‌ ജോലിയേയും ജീവിതത്തേയും സാരമായി ബാധിക്കാന്‍ കാരണമാകുമെന്ന്‌ മനോരോഗ വിദഗ്‌ധ മുന്നറിയിപ്പ്‌ നല്‍കുന്നു.

ഉറക്കക്കുറവ്, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാ കഴിയാതെ വരിക, ആത്മഹത്യാ പ്രവണത , വളരെ പെട്ടെന്ന് ദേഷ്യം, പങ്കാളിയേയും മറ്റുളളവരേയും സംശയം, സങ്കടം ...തുടങ്ങിയ വികാരങ്ങ പ്രകടിപ്പിക്കുക എന്നിവ മറ്റുള്ളവരേക്കാ രണ്ട് ഇരട്ടി പ്രവാസികളി കൂടുത ആണ് .  മാനസ്സിക സംഘഷത്തിന് അയവ് വരുത്താ മദ്യപിക്കുന്നവ പിന്നീട് അതിന് അടിമ ആയി മാറുന്നു. അത് മറ്റ് നിരവധി ആരോഗ്യ പ്രശ്നങ്ങളിലക്ക് വഴി തെളിക്കുന്നു.

മാനസ്സീക, ശാരീരിക പ്രശ്നങ്ങച്ച ചെയ്യാ ഡോക്ടറന്മാരോ കുടുംബമോ, ഉത്തമസുഹൃത്തുക്കളോ, സംഘടനകളോ, സന്നദ്ധ പ്രവത്തകരോ ഇല്ലാത്തത് പ്രശ്നത്തിന്റെ ഗൗരവം രൂക്ഷമാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുക അനുസരിച്ച് 2020 ആകുമ്പോ മനസ്സീക പ്രശ്നങ്ങ മൂലം മരണ മടയുന്നവരുടെയും ശാരീരിക വൈകല്ല്യം നേരിടുന്നവരുടെയും എണ്ണം വളരെ ഏറെ ആയിരിക്കും.

ഫിലെ പ്രവാസി തൊഴിലാളികളി ഒരു ചെറിയ ശതമാനം പേക്ക് മാത്രമേ മെഡിക്കല്‍ ഷുറസ് ഉള്ളു. അതും പരിമിതമായ രീതിയി. മനസ്സീക ആരോഗ്യ പ്രശ്നം ആയാലും ശാരീരിക പ്രശ്നം ആയാലും ചികിത്സക്ക് വ ചിലവാണ്. ഇതു താങ്ങാ വയ്യാത്തതിനാ പലരും ചികിത്സിക്കാ തയ്യാറാവില്ല. ഇത് കൂടുത ഗുരുതരമായ ആരോഗ്യ പ്രശ്നത്തിലേക്ക് പ്രവാസികളെ തള്ളിവിടുന്നു. മാനസികാരോഗ്യ ചികിത്സയുളള ആശുപത്രികളും ക്ലിനിക്കുകളും ഗള്‍ഫില്‍ വളരെ കുറവാണ്‌. നിലവിലുളള  ഡോക്ടര്‍മാര്‍ പലപ്പോഴും അപ്രാപ്യരാണ്‌. വന്‍ ഫീസ്‌ നല്‍കി ഇവരെ കാണാമെന്ന്‌ കരുതിയാല്‍ തന്നെ ഭാഷാ പ്രശ്‌നവും സാംസ്‌കാരിക പശ്ചാത്തലങ്ങളും വിലങ്ങുതടിയാകുന്നു. ഷുറസ് ഉള്ളവ ആവശ്യത്തിലേറെ ടെസ്റ്റുകക്കും മരുന്നിനും വിധേയരായി രോഗികളാകുന്ന മറ്റൊരു ഗൗരവമായ വിഷയവും ഇതിനോടൊപ്പം കൂട്ടി വായിക്കണം . എല്ലാ പ്രവാസിക്കും മികച്ച ചികിത്സ ലഭിക്കുന്ന ഇഷുറസ് ( നാട്ടിലും, വിദേശത്തും ) പദ്ധതി ആണ് ഇതിനുള്ള പ്രതിവിധി. പ്രവാസികക്ക് കൌണ്സിലിങ്ങ് നകാനുള്ള അവസരം,  മാനസീക ഉന്മേഷത്തിനുള്ള സൗകര്യങ്ങ എന്നിവ ഉണ്ടാകണം.

യു.എ.ഇ യില്‍ ഒരു വഷം ആത്മഹത്യ ചെയ്യുന്ന ഇന്ത്യ പ്രവാസികളുടെ എണ്ണം എഴുപതോളം വരും. 2007 - ഇത് 174 ആയിരുന്നു. കഴിഞ്ഞ വഷം ഇത് 72 ആയി കുറഞ്ഞു. കൗണ്സിലിങ്ങ് ഉപ്പെടെ ഉള്ള ശ്രമങ്ങ മൂലമാണ് ഇതിന്റെ അളവ് കുറക്കാ ആയതെന്ന് കരുതപ്പെടുന്നു. ചെറിയ തോതിലെങ്കിലും സാമൂഹിക വകുപ്പ്‌, സംഘടനകള്‍ തുടങ്ങിയവയുടെ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്‌.

അതേ സമയം ഗള്‍ഫ്‌ രാജ്യങ്ങളിലും യൂറോപ്പ്യന്‍ രാജ്യങ്ങളിലും ജോലി ചെയ്യുന്ന പ്രവാസ ഇന്ത്യാക്കാരുടെ ആത്മഹത്യാ നിരക്കില്‍ വലിയ അന്തരമുണ്ട്‌. യൂറോപ്പില്‍ ലക്ഷത്തില്‍ 26 ഇന്ത്യാക്കാര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഇത്‌ ശരാശരി ലക്ഷത്തില്‍ 69 ആണ്‌. ഗള്‍ഫിലെ ജീവിത സാഹചര്യങ്ങളും ഏകാന്തതയും സാമ്പത്തിക പ്രതിസന്ധികളും ആരോഗ്യ പ്രശ്‌നങ്ങളുമാണ്‌ ഇതിന്‌ കാരണം. യൂറോപ്പില്‍ പ്രവാസികള്‍ക്ക്‌ മെച്ചപ്പെട്ട ജീവിത സാഹചര്യം ലഭിക്കുമ്പോള്‍ ഗള്‍ഫിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ തൊഴിലാളികള്‍ വളരെ മോശം ചുറ്റുപാടുകളിലാണ്‌ ജീവിക്കേണ്ടിവരുന്നത്‌. ക്യാമ്പുകളില്‍ സ്വകാര്യമായ ഒരിടം പോലും നഷ്ടപ്പെടുന്ന ഇവരില്‍ പലരുടേയും മനോനില അനുദിനം തകരുന്നു.


കടുത്ത ഏകാന്തതയും മനസ്സീക പിരിമുറുക്കവും നിരാശയും പലരെയും രോഗികളാക്കുന്നു എന്ന് ക്ലിനിക്ക സൈക്കോളജിസ്റ്റ് ഡോ.സാലീഹഅഫ്രീദി പറയുന്നു. യാഥാത്ഥ്യ ബോധമില്ലാത്ത സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രവാസിയെ കൂടുത നിരാശനാക്കുന്നു. ഒരിക്കലും ഒടുങ്ങാത്ത സാമ്പത്തീക പ്രശ്നങ്ങ വായ്പ ആയും , ക്രെഡിറ്റ്‌ കാഡ് ആയും അവനെ (ളെ ) വരിഞ്ഞു മുറുക്കുന്നു.  ശരിയായ സാമ്പത്തീക അച്ചടക്കം ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം . വരവും ചിലവും തമ്മി പൊരുത്തപ്പെടാതെ വരുമ്പോ ജീവിതം കൈവിട്ടു പോകുന്നു.

രണ്ട് വഷം കൂടുമ്പോ ഉള്ള കുടുംബ ബന്ധം പലപ്പോഴും ഉലഞ്ഞ് പോകുന്നതായും കാണുന്നു . ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ ഏറെ നാ പിരിഞ്ഞിരിക്കുമ്പോ പങ്കാളിയെ സംശയിക്കുന്ന അവസ്ഥ പ്രവാസികളി വളരെ കൂടുതലാണ്‌. കുടുംബക്കാ, സുഹൃത്തുക്ക, നാട്ടുകാ എന്നിവരുടെ പരദൂഷണം കൂടെ ആകുമ്പോ എരിതീയി എണ്ണ പോലെ അത്‌ ആളികത്തുന്നു. അടിച്ചമര്‍ത്തപ്പെട്ട ലൈംഗികാസക്തി അസംതൃപ്‌തിയായും അകല്‍ച്ചയായും മാറി വിവാഹ മോചനത്തി വരെ കലാശിക്കാറുണ്ട്‌.  ചിലര്‍ ബന്ധം വേര്‍പെടുത്തി പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്നു. മറ്റ്‌ ചിലര്‍ തങ്ങളുടെ ആസക്തികള്‍ തീര്‍ക്കാന്‍ വഴിവിട്ട മാര്‍ഗ്ഗങ്ങള്‍ തേടുന്നു.

ഗള്‍ഫിലെ പ്രവാസികളായ കുട്ടികളുടെ മാനസിക ആരോഗ്യ നില പലപ്പോഴും ദുര്‍ബലമാണ്‌. നാട്ടില്‍ നിന്നും പറിച്ച്‌ നടപ്പെട്ട കുട്ടികള്‍ക്ക്‌ ഗള്‍ഫ്‌ പരിസരം പലപ്പോഴും അപരിചിതമായി തുടരുന്നു. ഫ്‌ളാറ്റിലെ നാല്‌ ചുവരുകള്‍ക്കുളളില്‍ ഇന്‍ഡോര്‍ പ്ലാ്‌ന്റുകളെ പോലെ വളരാന്‍ വിധിക്കപ്പെട്ടവരാണ്‌ ഇവര്‍. സമൂഹവുമായുളള ഇടപെടലുകളും കലാ കായിക വിനോദങ്ങളും ലഭിക്കാതെ ഇവരുടെ ബാല്യം തളരുന്നു. അമിത പഠനഭാരവും മാതാപിതാക്കളുടെ സമ്മര്‍ദ്ദവും കൂടിയാവുമ്പോള്‍ ആത്മഹത്യയിലേക്ക്‌ പോലും തിരിയുന്ന കുഞ്ഞുങ്ങളുണ്ട്‌. മാതാപിതാക്കളുടെ തിരക്കിട്ട ജീവിതരീതി മൂലം പലപ്പോഴും അവരെ ശ്രദ്ധിക്കാന്‍ കഴിയാതെ വരുന്നു. ഇത്‌ ടെലിവിഷന്റെയും ഇന്റര്‍നെറ്റിന്റെയും മറ്റും അടിമകളായി ഇവരെ ക്രമേണ മാറ്റുന്നു. സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ മണിക്കൂറുകള്‍ അഭിരമിക്കുന്ന കുട്ടികള്‍ തങ്ങള്‍ക്ക്‌ ചുറ്റുമുളള യഥാര്‍ത്ഥ ലോകത്തെ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നു. വായനയുടേയും കലാ കായിക വിനോദങ്ങളുടേയും സാമൂഹിക കൂട്ടായ്‌മകളുടേയും സമൃദ്ധിയിലേക്ക്‌ ഇവരെ കൂട്ടികൊണ്ടുപോകാന്‍ കഴിഞ്ഞില്ലെങ്കില്‍ വരുംതലമുറ മനോരോഗികളുടേതായി മാറിയേക്കാം

പ്രിയപ്പെട്ടവരും സമൂഹവും തങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്ന തിരിച്ചറിവ്‌ പ്രവാസികളെ വല്ലാതെ തളര്‍ത്തുന്നുണ്ട്‌. അതിനാ
തന്നെ പലതിനിന്നും ഒളിച്ചോടാനും പിന്തിരിയാനും അവ മാനസികമായി തയ്യാറാകുന്നു.

ഇവിടെ ബാച്ചില എന്ന് വിളിക്കുന്നവരി പലരും വിവാഹിതരാണ് .നാട്ടി കുടുംബത്തെ ഉപേക്ഷിച്ച് എത്തുന്നവക്ക് കിട്ടുന്ന ഓമനപേരാണ് "ബാച്ചില". ഇണക ഇല്ലാതെ ഇവക്ക് പൊതു ഇടങ്ങളി പ്രവേശനം നിഷേധിക്കപ്പെടുന്നു. പാക്കുക ,ബീച്ചുക , ഹോട്ടലുകളിലെയും ക്ലബ്ബുകളിലെയും പാട്ടിക ... അങ്ങനെ പോകുന്നു തിരസ്കാരത്തിന്റെ പട്ടിക . എന്തിന് കുടുംബം ഇല്ലാത്തവക്ക് ഒരു ഫ്ലാറ്റ് വാടകയ്ക്ക് കിട്ടാ പോലും പ്രയാസമാകുന്നു. സമൂഹത്തി നിന്ന് ഒറ്റപ്പെടുത്തി രണ്ടാം തര പൗരന്മാരായി ഇവരെ മാറ്റി നിത്തുന്നത് കടുത്ത മാനസീക സംഘഷത്തിലേക്ക് പ്രവാസിയെ നയിക്കുന്നു. വിശ്രമ വേളക ആനന്ദ പ്രദമാക്കാ വിവിധ മാഗങ്ങ പ്രവാസി കണ്ടെത്തേണ്ടതുണ്ട് .വായന, സംഗീതം ,കലാ- കായിക പരിപാടിക, സംഘടനാപ്രവത്തങ്ങ, സിനിമ , നാടകം, ചെറിയ സൗഹൃദസദസ്സുക, വ്യായാമം, യോഗ... ഇങ്ങനെ താത്പര്യം ഉള്ള വിഷയങ്ങളി ശ്രദ്ധിച്ചാ മനസ്സീക പിരിമുറുക്കം കുറെയേറെ ഒഴിവാക്കാം .എക്സ്പാറ്റ്ഫോറവും ബെക്കലീസ്ബാങ്കും ചേന്ന്നടത്തിയ ഒരു അഭിപ്രായ സവേയി പ്രവാസിയുടെ ഏറ്റവും വലിയ പ്രശ്നം ഏകാന്തത ആണെന്ന് കണ്ടത്തി . 38.71 % പേ ഈ അഭിപ്രായക്കാരാണ് . ജീവിത ചെലവും ,സാമ്പത്തിക പ്രശ്നങ്ങളുമാണ് 27.42 % അലട്ടുന്നത് . ജീവിത പങ്കാളിയുമായുള്ള പ്രശ്നങ്ങ ( 11.29 %) , സാമൂഹ്യ സാംസ്‌കാരിക വിഷയങ്ങ (8.06 % )  എന്നിങ്ങനെ പോകുന്നു പ്രവാസി നേരിടുന്നവിഷങ്ങ.

ഭക്ഷണം കഴിക്കുന്നതു പോലെ ഇണ ചേരലും എല്ലാ ജീവികക്കും പ്രകൃതി നിയമമാണ്‌. അത് നിഷേധിക്കപ്പെടുന്നത് പ്രകൃതി വിരുദ്ധം ആണ് . ഇണക നിഷേധിക്കപ്പെട്ട ലക്ഷക്കണക്കിന് യുവാക്കളുടെ ലൈംഗിക ചോദനക അസംതൃപ്തമായ ഒരു ജീവിത പരിസരം മാത്രമല്ല സമ്മാനിക്കുന്നത്. ഓരോ വ്യക്തിയിലും അവന്റെ ഇണകളിലും ഇത് ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. കിലോമീറ്റ നീണ്ടു കിടക്കുന്ന ലേബ ക്യാമ്പുകളി ലക്ഷക്കണക്കിന്‌ യുവാക്കള്‍ ജീവിതം ഹോമിക്കുന്നു. ഞെരിപിരി കൊളളുന്ന ഈ യൗവനങ്ങളെ ഏതു ശാന്തിമന്ത്രത്തിനാണ് തളച്ചിടാ കഴിയുക?.മാനസ്സിക സമ്മദം, മദ്യപാനം, പുകവലി ,മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗം  , അരാജകത്വം ....ഇങ്ങനെ ഒന്നി നിന്ന് ഒന്നിലേക്ക് വഴുതിപോകുന്ന യുവാക്ക ഒരുവശത്ത് . അന്തമുഖരായി പത്തും പന്ത്രണ്ടും പേ കഴിയുന്ന കുടുസ്സു മുറികളിലെ ടുടയ കട്ടിലിന്റെ കള്ളികളി ഒന്നി ഒടുങ്ങുന്നു മറ്റുചില.

പ്രവാസ ജീവിതം എപ്പോ വേണമെങ്കിലും പിടിവിട്ടുപോകാവുന്ന ഒരു ഞാണിന്മേ കളിയാണ് .അറിഞ്ഞുകൊണ്ട് തന്നെ ജീവിതം തകക്കുന്ന കളി .തീയിലേക്ക് പറന്നടുക്കുന്ന ശലഭങ്ങളെ പോലെ ഭൗതിക മോഹങ്ങളുടെ പളപളപ്പി പ്രവാസി സ്വയം എരിഞ്ഞ് അടങ്ങാനുള്ള സാധ്യത ഏറെ.  ഇതിനെ എങ്ങനെ മറികടക്കാം എന്നതാണ് പ്രസക്തമായ ചോദ്യം. ഏകാന്തതയുടെ തുരുത്തുകളിലേക്ക് ഒറ്റപെട്ട് പോകാതെ സമൂഹ ജീവിയായി മാറുക എന്നതാണ് പരമ പ്രധാനമായ ദൗത്യം. വിശ്രമ വേളക ആനന്ദ പ്രദമാക്കാ ഓരോരുത്തരും തങ്ങളുടെ വഴിക തെരഞ്ഞെടുക്കണം. കുടുംബ ബന്ധവും സമൂഹ്യ ബന്ധങ്ങളും കാത്തുസൂക്ഷിക്കാ പ്രത്യേകം ശ്രദ്ധ വേണം . ഇല്ലെങ്ങി ഒരല്പം ബാങ്ക്ബാലസുമായി നാട്ടി എത്തുമ്പോ ശിഥിലമായ കുടുംബ ബന്ധവും അപരിചിതമായ സമൂഹ്യ സാഹചര്യങ്ങളിലേക്കും ആകും പ്രവാസി ഇറങ്ങി ചെല്ലുക .

രാവും പകലും കഷ്ടപ്പെട്ട്‌ എല്ലാ സന്തോഷങ്ങളും മാറ്റിവച്ച്‌ കുറെ പണമുണ്ടാക്കി വയസുകാലത്ത്‌ നാട്ടില്‍ തിരിച്ചെത്തി സുഖമായി ജീവിക്കാമെന്ന്‌ കരുതുന്നവരുടെ ജീവിതം കൈക്കുമ്പിളില്‍ കോരിയെടുത്ത വെളളം പോലെ ചോര്‍ന്ന്‌ പൊയ്‌ക്കൊണ്ടിരിക്കുകയാണ്‌. നാം ജീവിക്കുന്ന പരിസരത്തില്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ കഴിയണം. ഇങ്ങെയൊരു നിലപാട്‌ സ്വീകരിച്ചെങ്കില്‍ മാത്രമേ ഈ മരുഭൂമിയില്‍ കരിഞ്ഞുണങ്ങാതെ നില്‍ക്കാന്‍ കഴിയൂ.

2015 ഒക്‌ടോബർ 20, ചൊവ്വാഴ്ച

കഥ

ശംഖുവരയ


 അടുത്തിടെയായി പാമ്പിനെ സ്വപ്നം കാണുന്നുഅതും മൂർഖനെയും അണലിയെയും  അല്ലനല്ല കറുപ്പി വെള്ളിമോതിര  വളയങ്ങ ഉള്ള ശംഖുവരയനെ.   വെള്ളിക്കെട്ട, വളവളപ്പ, കാട്ടുവിരിയ, എട്ടടിവീര, മോതിരവളയ, കെട്ടുവളയ, കരിവേലഎന്നീ പല പേരുകളിലാകും നിങ്ങ ഇതിനെ അറിയുക . വീര്യം കൂടിയ വിഷമുള്ളവയി  രണ്ടാം സ്ഥാനം.
വീട്ടിലെ പണിക്കാരനായ   ശശി, 60 വയസ്സ്, തോട്ടിൽ മരിച്ചു കിടക്കുകയായിരുന്നു . അയാൾ  മരിച്ചിട്ട് 7 നാൾ കഴിഞ്ഞാണ് ഞാൻ പാമ്പിനെ സ്വപ്നം കണ്ട് തുടങ്ങിയത്.  അന്നാണല്ലോ ഞാൻ അവധിക്ക് നാട്ടിൽ എത്തിയത്.  കൂലി പണിക്കാരനായ ശശിയെ അറിയപ്പെടുന്നത് ശംഖുവരയൻ ശശി എന്നാണ്. ഈ പേര് അയാൾക്ക് വർഷങ്ങൾക്ക് മുൻപ് ലഭിച്ചതാണ് . തോടിനോട് ചേർന്ന  പറമ്പിലെ കാട് വൃത്തിയാക്കുന്നതിനിടക്ക്  ശശിയെ ശംഖുവരയൻ കടിച്ചു. ശശി വിട്ടില്ല . പാമ്പിനെ പിടിച്ച്  തിരിച്ചു കടിച്ചു . പാമ്പ് ചത്തെന്നും ഇല്ലെന്നും രണ്ടു പക്ഷം . ഏതായാലും കുറച്ചു കഴിഞ്ഞപ്പോൾ പാമ്പിനെ കടിച്ച ശശിയുടെ വായ മരവിച്ചു, ശരീരം തണുത്തു, വായിൽ നിന്ന് നുരയും പതയും വന്നു. ആശുപത്രിയിൽ  കൊണ്ടു പോയതിനാൽ രക്ഷപെട്ടു.   പക്ഷേ ഒരു വശത്തെ പല്ലുകൾ മുഴുവൻ കൊഴിഞ്ഞു പോയി. പിന്നെ ശശി ആ പറമ്പിൽ പണിക്കിറങ്ങിയിട്ടില്ല.
പല പറമ്പിലും, നാട്ടു വഴികളിലും, എന്തിന് വാഹനങ്ങൾ പാഞ്ഞു പോകുന്ന ടാർ റോഡിൽ പോലും ശശിയെ  ശംഖുവരയൻ കടിക്കാൻ ഓടിച്ചി ട്ടുണ്ടെന്ന് നാട്ടുകാർ ആണയിടുന്നു. ശശി സ്ഥിരമായി കുടിക്കാറുള്ള  കള്ളുഷാപ്പിലും അയാളുടെ വീട്ടിലെ കഞ്ഞി കലത്തിനു  അടിയിലും പാമ്പിനെ കണ്ടു. എല്ലാം മറക്കാൻ ശശി കുടിച്ചു കുടിച്ച് പാമ്പായി കവലയിലും റോഡിലും ഇഴഞ്ഞു നടന്നു.  അങ്ങനെ ഒരു ദിവസം ആണ് ശശി അധികം വെള്ളമില്ലാത്ത ഇരപ്പിൻകര തോട്ടിൽ മരിച്ചു കിടന്നത്. മുങ്ങി മരണം എന്നായിരുന്നു പോസ്റ്റു മോർട്ടം റിപ്പോർട്ട്. വായിൽ നിന്ന് നുരയും പതയും വന്നിരുന്നു. അയാളുടെ കറുത്ത ശരീരത്തിൽ വെള്ള മോതിര വളയങ്ങൾ ഉണ്ടായിരുന്നതായി മൃതദേഹം കുളിപ്പിച്ചവർ പറഞ്ഞു.

ശശി മരിച്ചു കിടന്ന തോട്   ഏഴാം ദിവസം ഞാൻ കാണുമ്പോഴും വെള്ളമില്ലായിരുന്നു . പാറക്കെട്ടുകൾക്കിട യിൽ ഒരു പാമ്പിൻ പടം !! കൈതക്കാടുകൾക്കിടയിൽ ഒരനക്കം.

***

2015 ഒക്‌ടോബർ 3, ശനിയാഴ്‌ച

ഒരു മുൻ പഞ്ചായത്ത് പ്രസിഡന്റിനെ പരിചയപ്പെടാം


തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സ്ഥിതിക്ക് ഒരു മുൻ പഞ്ചായത്ത് പ്രസിഡന്റിനെ പരിചയപ്പെടാം. അടുത്തിടെ നാട്ടിൽ ചെന്നപ്പോൾ കാടു പിടിച്ചു കിടന്ന വീട് പരിസരം വൃത്തിയാക്കാൻ ഒരാളെ തിരഞ്ഞപ്പോൾ പരിചയപ്പെട്ടതാണ് സജീവനെ.ഇപ്പോൾ തൊഴിൽ കൂലിവേല. 2000 -ൽ കൊല്ലം ജില്ലയിലെ ഏരൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്നു. അന്ന് സജീവൻ ഐ .ടി .ഐ - ൽ സിവിൽ എഞ്ചിനിയറിംഗ് വിദ്യാർഥി. ഇനി അദ്ദേഹം തന്നെ ആ കഥ പറയട്ടെ:-

" സംവരണ വാർഡിൽ ഞാൻ സി. പി . എം ഡമ്മി സ്ഥാനാർഥി ആയിരുന്നു. പാർട്ടിയിലെ ചില കളികൾ മൂലം നിർത്താൻ ഉദ്ദേശിച്ച സ്ഥാനാർഥി പിന്മാറേണ്ടി വന്നപ്പോൾ ഞാൻ സ്ഥാനാർഥി ആയി . നിർബന്ധിച്ചു സ്ഥാനാർഥി ആക്കി എന്ന് പറയുന്നതാണ് ശരി . തീരെ ചെറുപ്പം. തെരഞ്ഞെടുപ്പ് നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു. ഏരൂർ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം പിന്നോക്ക വിഭാഗക്കാർക്കായി സംവരണം ചെയ്തിരുന്നതിനാൽ , മറ്റാരും ഇല്ലാത്തതിനാൽ, ഞാൻ പ്രസിഡന്റായി !. സിപിഎം രണ്ടര വർഷവും സിപി ഐ രണ്ടര വർഷവും ഭരിക്കാൻ ആയിരുന്നു തീരുമാനം. ആദ്യം ഞാൻ പ്രസിഡന്റായി. പാർട്ടി പറയും പോലെ കാര്യങ്ങൾ ചെയ്യുക മാത്രമാണ് ചെയ്തിരുന്നത്”. 

“ അതിനിടയിൽ പിന്നോക്ക വിഭാഗങ്ങൾക്കായി മാറ്റി വെച്ചിരുന്ന ഫണ്ട് വെട്ടിപ്പിനെ പറ്റി ഒരു പരാതി വന്നു. പാർട്ടി അംഗങ്ങൾ ആയിരുന്നു ഈ തട്ടിപ്പിന് പിന്നിൽ . അതിനാൽ തന്നെ പാർട്ടിയോട് ആലോചിക്കാതെ ഞാൻ ഈ വിഷയം പഞ്ചായത്ത് കമ്മറ്റിയിൽ അവതരിപ്പിച്ചു. ഇതോടെ ഞാൻ പാർട്ടിയുടെ നോട്ടപുള്ളി ആയി . അധികം താമസിക്കാതെ പാർട്ടി തന്നെ എന്നെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കാൻ ആലോചന തുടങ്ങി. ഒടുവിൽ ഒരു പെണ്ണ് കേസിൽ എന്നെ കുടുക്കി. ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യം !. പരാതിക്കാരിയായി ആരും രംഗത്തില്ല !! ഞാൻ അവിഹിതം നടത്തി എന്ന് പ്രചരിപ്പിച്ച് പാർട്ടി 3-4 ദിവസം എന്നെ തടവിൽ ( പാർട്ടിയുടെ തടവിൽ , എന്റെ പേരിൽ പോലീസ് കേസ് ഇല്ലെന്ന് ഓർക്കണം ) വെച്ചു. ശേഷം പത്രക്കാരുടെ മുന്നിൽ ഹാജരാക്കി അവർ തന്നെ എന്നെ കുറ്റക്കാരനായി സ്ഥാപിച്ചു. പിന്നെ അന്വേഷണ വിധേയം ആയി പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തു. അപ്പോഴും പഞ്ചായത്ത്‌ മെമ്പറായി തുടരുന്നുണ്ടായിരുന്നു. എന്റെ കാലാവധി ഒരു വർഷം കൂടി ബാക്കി നിൽക്കെ സിപി ഐ ക്ക് പ്രസിഡണ്ട് സ്ഥാനം നൽകി. 
അവരുടെ രണ്ടര വർഷത്തെ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും അത്ഭുതം !! എന്നെ പാർട്ടി കുറ്റവിമുക്തൻ ആക്കി .!! ഞാൻ വീണ്ടും പ്രസിഡന്റായി !!! ഒരു വർഷം കഴിഞ്ഞ് കാലാവധി തികച്ചു പുറത്തു വരുമ്പോൾ പഠനം പൂർണമായി ഉപേക്ഷിച്ചിരുന്നു. ജീവിക്കാൻ മാർഗമില്ല. പാർട്ടി പിന്നെ തിരിഞ്ഞു നോക്കിയില്ല. നിരവധി പേർക്ക് വീട് വെക്കാൻ അനുമതിയും സഹായവും ചെയ്ത എനിക്ക് കേറിക്കിടക്കാൻ ഒരു വീടില്ല. മാർഗം ഇല്ലാതെ ആ പഞ്ചായത്ത് തന്നെ വിട്ടു പോന്നു . കരവാളൂർ പഞ്ചായത്തിൽ ആണ് ഇപ്പോൾ താമസം . ഭാര്യയുടെ കരവാളൂരിലെ ഭാര്യവീട്ടിൽ ആണ് താമസം. കൂലിവേലക്കിടയിൽ പരിചയപ്പെട്ട് സ്നേഹിച്ച് കല്യാണം കഴിച്ചതാണ് മറ്റൊരു സമുദായത്തിൽ പെട്ട അവളെ " 

"അടുത്തിടെ എന്റെ അച്ഛൻ മരിച്ചു . ശങ്കുവരയൻ ശശി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഒരു ശങ്കുവരയൻ പാമ്പ് അച്ഛനെ കടിച്ചു. അപ്പൻ പാമ്പിനെ പിടി കൂടി തിരിച്ച് കടിച്ച് കൊന്നു ! കുറച്ച് നാൾ കഴിഞ്ഞപ്പോൾ അപ്പന്റെ വായുടെ ഒരു വശത്തെ പല്ലുകൾ കൊഴിഞ്ഞു പോയി . അങ്ങനെ ആണ് ശങ്കുവരയൻ ശശി എന്ന പേര് ലഭിച്ചത് ! അച്ഛൻ എനിക്ക് കൂട്ടുകാരനെ പോലെ ആയിരുന്നു. ഷാപ്പിൽ നിന്ന് അപ്പനെ ചുമന്ന് വീട്ടിൽ എത്തിച്ചിട്ടുണ്ട്. കുടിച്ച് ബോധം ഇല്ലാതെ കരവാളൂർ ഇരപ്പിൻകര തോട്ടിൽ വീണ് മുങ്ങി മരിക്കുക ആയിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം അടക്കാൻ പോലും ഒരു പിടി മണ്ണില്ലായിരുന്നു എനിക്ക്. പലരുടെയും കാലു പിടിച്ച് 20 -25 കിലോമീറ്റർ ദൂരെയുള്ള, ചടയമംഗലത്തെ പൊതു ശ്മശാനത്തിൽ ആണ് അച്ഛനെ അടക്കിയത്."
"....ഇല്ല ...ഇനി മത്സരിക്കാനില്ല . ..പാർട്ടി പരിഗണിക്കുമെന്നും കരുതുന്നില്ല. കൂലി വേല എടുത്താണെങ്കിലും കുടുംബം നോക്കണം .... എന്നാലും ഞാൻ കമ്മ്യൂണിസ്റ്റാ... " ...സജീവൻ നിറഞ്ഞു ചിരിക്കുന്നു 

2015 ഏപ്രിൽ 29, ബുധനാഴ്‌ച

നന്ദി പറഞ്ഞില്ലെങ്കിലും നിന്ദിക്കരുത്

ഇറാഖിലെ ,യമനിലെ , ഇപ്പോൾ നേപ്പാലെ ദുരന്ത മുഖത്ത് നിന്ന് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരെ രക്ഷിക്കാൻ ഇന്ത്യൻ സർക്കാർ നടത്തിയ ( നടത്തുന്ന ) ശ്രമങ്ങൾ അഭിനന്ദനീയമാണ്. മലയാളികളുടെ കാര്യത്തിൽ കേരള സർക്കാരും തങ്ങളാൽ കഴിയുന്നത് ചെയ്തു. എന്നാൽ രക്ഷപെട്ട് തിരിച്ചെത്തുന്ന മലയാളികൾ അധികൃതരെ കുറ്റപ്പെടുത്തി ടി .വി ചാനലുകൾക്ക് കൊടുക്കുന്ന ചില പ്രസ്താവനകൾ കാണുമ്പോൾ "നന്ദി" , Gratitude , കൃതജ്ഞത എന്നീ വാക്കുകൾ നമുക്ക് അറിയില്ല തോന്നുന്നു. ചിലർക്ക് നാട്ടിലേക്ക് നേരിട്ട് ഫ്ലൈറ്റ് ടിക്കറ്റ് നൽകിയില്ല എന്ന് പരാതി, പരിമിതമായ സൗകര്യമുള്ള എംബസികൾ "സഹായിച്ചില്ല" എന്ന് മറ്റു ചിലർ, സാമ്പത്തിക സഹായം ലഭിച്ചില്ല , നല്ല ഭക്ഷണം ലഭിച്ചില്ല ....ഇ ങ്ങനെ പരാതികൾ നീളുന്നു !!! നമ്മുടെ ഉദ്യോഗസ്ഥരും, സൈനീകരും ദുരന്ത ഭൂമിയിൽ നിന്ന് പലപ്പോഴും ജീവൻ പണയം വെച്ചും നിരവധി കഷ്ടപ്പാടുകൾ സഹിച്ചും ആണ് ഇവരെ നാട്ടിൽ എത്തിക്കുന്നത്.
യുദ്ധം, പ്രകൃതി ദുരന്തങ്ങൾ എന്നിവ പലപ്പോഴും പ്രവചനങ്ങൾക്ക് അതീതമാണ്.അത്തരം സാഹചര്യത്തിൽ സഹായിക്കാൻ എത്തിവരോട് നന്ദി പറഞ്ഞില്ലെങ്കിലും നിന്ദിക്കരുത്. സർക്കാർ ഇവരോട് എന്തോ തെറ്റ് ചെയ്തു എന്ന ഭാവമാണ് പലർക്കും.
കുവൈറ്റ് - ഇറാഖ് യുദ്ധകാലത്ത് കുവൈറ്റിൽ നിന്ന് ഇറാഖിലൂടെ... ജോർദാനിലൂടെ രക്ഷപെട്ട് മുബൈയിൽ എത്തി "അഭയാർഥി ട്രെയിനിൽ" നാട്ടിൽ എത്തിയ നിരവധി പേരിൽ ഈയുള്ളവനും കുടുംബവും ഉണ്ടായിരുന്നു.അതും മൂന്ന് മാസം പ്രായമുണ്ടായിരുന്ന ഒരു കൈ കുഞ്ഞിനോട് ഒപ്പം . അന്ന് സഹായിച്ച ഓരോരുത്തരെയും ഇന്നും നന്ദി പൂർവ്വം ഓർക്കുന്നു. മുബൈയിൽ എത്തിയപ്പോൾ വിമാനത്താവളത്തിൽ ലഘു ഭക്ഷണവും ശീതള പാനീയവും ആയി നിരവധി സന്നദ്ധ സംഘടനകൾ... ഒരു ക്രിസ്ത്യൻ പള്ളിയിലായിരുന്നു ഞങ്ങൾക്ക് താൽകാലിക താവളം ഒരുക്കിയിരുന്നത്. കേരളത്തിലേക്ക് ട്രെയിൻ യാത്ര പുറപ്പെടും മുൻപ് ഒരു ഇസ്ലാമിക സംഘടന യാത്രയിൽ കഴിക്കാനുള്ള ഭക്ഷണ പൊതി സ്നേഹപൂർവ്വം നൽകിയത് ഇപ്പോഴും നന്ദിയോട് ഓർക്കുന്നു ...ആ സ്നേഹ പൊതിയുടെ രുചി പിന്നെ ഒരു പൊതിക്കും ലഭിച്ചിട്ടില്ല .

2015 മാർച്ച് 28, ശനിയാഴ്‌ച

138 വർഷം പഴക്കമുള്ള പുനലൂർ തൂക്കുപാലം


138 വർഷം പഴക്കമുള്ള പുനലൂർ തൂക്കുപാലം ഡോ . വിളക്കുടി രാജേന്ദ്രൻ കവി പുനലൂർ ബാലനെപ്പറ്റി എഴുതിയ "പൗരുഷത്തിന്റെ ശക്തിഗാഥ" എന്ന പുസ്തകത്തിൽ ഇതെപറ്റി വിവരിക്കുന്നുണ്ട്. ( പുസ്തകം സമ്മാനിച്ച അഡ്വ . ജോണ് മത്തായിക്ക് നന്ദി ).
ശ്രീമുലം തിരുനാളിന്റെ കാലത്ത് ദിവാനായിരുന്ന ശേഷഗിരി ശാസ്ത്രി ആണ് പാലത്തെ പറ്റി ആലോചന തുടങ്ങിയത്. കല്ലട ആറിന്റെ മറുകരയിലെ കിഴക്കുള്ള പ്രദേശങ്ങൾ കൊടും വനം ആയിരുന്നു . പാലം പണിതാൽ ആനകൾ ജനവാസ പ്രദേശത്തേക്ക് കയറി വരും എന്നതായിരുന്നു വലിയ വെല്ലുവിളി. ആന കയറാത്ത പാലം എങ്ങനെ പണിയാം എന്ന ആലോചനയാണ് ഇത്തരം ഒരു പാലത്തിന്റെ രൂപകല്പനയിൽകലാശിച്ചത്. ആയില്യം തിരുന്നാളിന്റെ മുൻപിലും അദ്ദേഹം ഇക്കാര്യം അവതരിപ്പിച്ചു 
സ്കോട്ട്ലാന്റുകാരനായ അൽബെർറ്റ് ഹെൻട്രിയാണ് ചങ്ങല കണ്ണികളിൽ തൂക്കിയിടുന്ന പാലം രൂപകൽപന ചെയ്തത്. പാലം ഊഞ്ഞലുപോലെ ആടുന്നതിനാൽ വന്യ ജീവികൾ അതിൽ കയറാൻ ഭയപ്പെട്ടിരുന്നുവത്രേ !. വെള്ളക്കാരായ എഞ്ചിനിയറന്മാരുടെ മേൽനോട്ടത്തിൽ 1872 ൽ പണി തുടങ്ങി . 200 ൽ പരം തൊഴിലാളികൾ 6 വർഷം പണി ചെയ്താണ് ഇത് പൂർത്തിയാക്കിയത്. 3 ലക്ഷം രൂപയായിരുന്നു നിർമാണ ചെലവ്. കൂറ്റൻ കരിങ്കൽ പാളികൾ കൊണ്ട് നിർമിച്ച 2 പടുകൂറ്റൻ ആർച്ചുകളിലാണ് ഈ പാലം തൂക്കിയിട്ടിരിക്കുന്നത്. ആയില്യം തിരുനാൾ മഹാരാജാവ് 1877 ഓഗസ്റ്റ് ഒന്നിന് പാലം ഉൽഘാടനം ചെയ്തു.

ബ്രിട്ടിഷുകാർക്കെതിരെ കലാപം ആരംഭിച്ച സമയം ആയിരുന്നു അത് . നാട്ടുകാരെ കൊല്ലാൻ ബ്രിട്ടീഷുകാർ കണ്ടുപിടിച്ച ഉപായം ആണ് ആടുന്ന പാലം എന്ന് നാട്ടുകാർ ഭയപ്പെട്ടു. നാട്ടുകാരുടെ മുൻപിൽ വച്ച് പാലത്തിന്റെ ഉറപ്പ് പരിശോധിക്കാൻ മുഖ്യ ശിൽപിയായ ഹെൻട്രി സായിപ്പ് തയ്യാറായി. കക്കാഴം ബാബയുടെ ( മുളക് രാജൻ ) ഏഴ് ആനകളെ കൊണ്ടുവന്ന് അതിലൂടെ നടത്തിച്ചു . അതിനു പിന്നാലെ വാഹനങ്ങളും ജനങ്ങളും പാലം കടന്നു. ഒരു സമയത്ത് ഒരു വശത്തേക്ക് മാത്രം വാഹനങ്ങൾ കടന്നു പോകുന്ന വിധമായിരുന്നു പാലത്തിന്റെ രൂപകൽപന. 

എന്റെ കുട്ടിക്കാലത്ത് ഈ പാലത്തിലൂടെ നിരവധി തവണ കടന്നു പോയി യിട്ടുണ്ട്. റോഡിന്റെ ഒരു വശത്ത് വാഹനങ്ങളുടെ നീണ്ട നിര കാണും . അവ വാഹന വ്യൂഹമായി ആടുന്ന പാലത്തിലൂടെ കടന്നു പോകും. സ്ലാബുകൾ എന്ന് വിളിക്കുന്ന ഭാഗം കട്ടിയുള്ള മരപലകകൾ പാകിയതാണ്. അതിന് ഇടയിലൂടെ താഴേക്ക് നോക്കിയാൽ പാഞ്ഞൊഴുകുന്ന കല്ലടയാറ് കാണാം . 1974 ൽ പുതിയ പാലം സമീപത്തായി വന്നു. ഇപ്പോൾ തൂക്കുപാലം പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിൽ ആണ്.

2015 ജനുവരി 21, ബുധനാഴ്‌ച

കളങ്ങളില്‍ ഒതുങ്ങി ഒതുങ്ങി...

അടുത്തിടെ ഉണ്ടായ രണ്ടു ചെറിയ ( വലിയ ) അനുഭവങ്ങളുടെ വെളിച്ചത്തിൽ ആണ് ഈ കുറിപ്പ് . 
1. ഷാർജയിൽ ഒരു ടാക്സി യാത്ര . അരണ്ട വെളിച്ചത്തിൽ പണം നൽകി തിരക്കിട്ട് റോഡു മുറിച്ച് നടക്കുമ്പോൾ ടാക്സിക്കാരൻ നിർത്താതെ ഹോണ്‍ അടിച്ച് തിരിച്ചു വിളിച്ച് അധികം നൽകിയ 10 ദിർഹം തിരികെ തന്നു. ഡ്രൈവർ ഒരു പാക്കിസ്ഥാനി ആയിരുന്നു !. 

2. പാർക്ക് ചെയ്തിരുന്ന എന്റെ കാറിന്റെ ഡബിൾ ഇൻഡിക്കേറ്റർ ഏറെ നേരമായി പ്രവർത്തിക്കുന്നത് കണ്ടു ഒരാൾ വിൻഡ് സ്ക്രീനിൽ വച്ചിരുന്ന എന്റെ ബിസിനസ്‌ കാർഡിലെ മൊബൈൽ നമ്പർ നോക്കി വിളിച്ചു ബാറ്ററി തീർന്നു പോകും എത്രയും വേഗം ഇൻഡിക്കേറ്റർ ഓഫ്‌ ചെയ്യാൻ ഉപദേശിച്ചു. അയാളും ഒരു പാക്കിസ്ഥാനി ആയിരുന്നു .!

( മറ്റൊരിക്കൽ ടയർ പഞ്ചർ ആയപ്പോൾ ഓടി എത്തി സ്പെയർ ടയർ ഇട്ടു തന്നത് രണ്ടു ബംഗാളികൾ. സുഹൃത്തിന്റെ വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ സഹായിച്ചത് ഒരു യു.എ .ഇ പൗരൻ. മണലിൽ കുടുങ്ങുന്ന വണ്ടികളെ പുറത്തെടുക്കാൻ ആദ്യം ഓടി എത്തുന്നവർ അറബികളും പാക്കിസ്ഥാനികളും. വട്ടം ഇട്ടിരുന്ന ഭക്ഷണം കഴിക്കുമ്പോൾ കടന്നു ചെല്ലുന്നവരെ നോക്കി ഭക്ഷണം പങ്കിടാൻ ക്ഷണിക്കുന്ന എത്രയോ പേർ .....നന്മ നിറഞ്ഞ ഈ മനുഷ്യർക്ക്‌ പ്രണാമം. )

ഓരോ വിഭാഗം മനുഷ്യരെയും ഓരോ കളങ്ങളിൽ ആക്കി മുദ്രകുത്തുന്ന രീതി നമുക്കുണ്ട് . മസറികൾ (ഈജിപ്തുകാർ), പച്ചകൾ (പാക്കിസ്ഥാനികൾ )...ഇങ്ങനെ നിരവധി വിഭാഗത്തെയും നമ്മുടെതായ പേരിട്ടും അല്ലാതെയും ( ബംഗാളികൾ , ഫലസ്തീനികൾ ) വിളിച്ച് നാം തിരസ്കരിക്കുന്നു ..അകറ്റി നിർത്തുന്നു. അവർ കള്ളന്മാരും, വിവരമില്ലാത്തവരും, തീവ്രവാദികളും ഒക്കെ എന്നു പറഞ്ഞു പരത്തുന്നു. സൗഹൃദ സദസ്സുകളിൽ, ഫേസ്ബുക്ക്‌ പേജുകളിൽ അവർ പരിഹാസ്യരാകുന്നു. പിന്നെയും കളം ചുരുക്കി ഇന്ത്യയിലെ ഇതര സംസ്ഥാന ക്കാരെക്കുറിച്ച് ( തമിഴന്മാർ ..ബീഹാറികൾ ..ബംഗാളികൾ എന്നൊക്കെ ) അവമതിപ്പോടെ പറയും. അതു വീണ്ടും പ്രാദേശികമായി ചുരുക്കും. മലബാർ ...തിരുവതാംകൂർ എന്നൊക്കെ ..!! പിന്നെ ചുരുങ്ങി..ചുരുങ്ങി ജില്ലയും, പഞ്ചായത്തും ഒക്കെ ആയി ഏറ്റവും ചെറിയ കണ്ണികളിലേക്ക് ...ഞാനും എന്റെ കുടുംബവും !!! ( മതം, ജാതി കളങ്ങളിൽ മറ്റൊരു വശത്ത്‌ ഉറഞ്ഞു തുള്ളൽ നടക്കുന്നുണ്ട് !! )


നമ്മെക്കാൾ നന്മയുള്ള എത്രയോ പേർ ലോകത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഉണ്ടെന്ന തിരിച്ചറിവ് എന്നോ നഷ്ടപ്പെട്ടു. "വസുധൈവ കുടുംബകം " ( ഒരു ലോകം ഒരു കുടുംബം ) എന്ന ഭാരതീയ ചിന്ത ലോകത്തിന് സമ്മാനിച്ചു എന്ന് അഭിമാനിക്കുമ്പോൾ ആണ് ഈ വൈരുദ്ധ്യം
***
Sethu Madhavan (Writter)  വളരെ പ്രസക്തം.

---

സൂസൻ ( കസിൻ ജേക്കബ്‌ ജോർജിന്റെ ഭാര്യ ) പറഞ്ഞ സംഭവം :- 
ഒരു ഈദ്‌ ദിനത്തിൽ സുഹൃത്തുക്കളുമായി പിക്നിക്കിനു പോയതാണ്. അൽ ഐൻ - ഹത്ത റോഡിൽ വച്ച് കൂട്ടത്തിലുള്ള ഒരു വണ്ടിയുടെ ടയർ പഞ്ചർ ആയി. തിളയ്ക്കുന്ന ചൂട്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ എല്ലാവരും വണ്ടിയിൽ 
ഉരുകി ഒലിച്ചു . നിരവധി വണ്ടികൾ കടന്നു പോയി . ആരും നിർത്തിയില്ല . ഈദ്‌ ദിനം ആയതിനാൽ റിക്കവറി വാൻ പോലും ലഭിച്ചില്ല. വണ്ടിയുടെ സ്പെയർ ടയർ ആണെങ്കിൽ അടിവശത്താണ്. നിലത്ത് കിടന്നു വേണം അത് ഊരി എടുക്കാൻ . ഒടുവിൽ ഒരു പിക്കപ്പ് നിർത്തി . അതിൽ നിന്നും ഇറങ്ങി വന്ന 2 പാക്കിസ്ഥാനികൾ സഹായിക്കാൻ തയ്യാറായി. പൊള്ളുന്ന റോഡിൽ കിടന്ന് അയാൾ വണ്ടിയുടെ അടിയിലേക്ക് ഊർന്നു കയറി. മൊബൈലിന്റെ വെളിച്ചത്തിൽ സ്പെയർ ടയർ ഊരി എടുത്ത് പഞ്ചറായ ടയർ മാറി. 
കാറുടമ സന്തോഷമായി അവരെ അലിംഗനം ചെയ്ത ശേഷം 100 ദിർഹം സമ്മാനമായി പോക്കറ്റിൽ വെച്ചു നൽകി. അത് ലഭിച്ച ആൾ തിരിച്ച് അലിംഗനം ചെയ്ത ശേഷം പണം തിരികെ നൽകി മടങ്ങി പോയി . പിന്നെ അവരെല്ലാം പാക്കിസ്ഥാനികളെ "ഹബീബി " എന്നേ വിളിക്കാറുള്ളൂ.
-----

Shinoj Shamsudheen (Journalist) : ആറുമാസം മുമ്പ് ഷാര്‍ജയില്‍ ഒരു പരിപാടി കവര്‍ ചെയ്ത് മടങ്ങുന്നതിനിടെ എന്‍റെ പേ‍ഴസ് നഷ്ടപ്പെട്ടു. ലൈസന്‍സും, എ.ടി.എം. കാര്‍ഡും, എമിറേറ്റ്സ് ഐ.ഡി.യും അടക്കം സകലമാന രേഖകളും അടങ്ങിയ പേ‍ഴ്സ്. ഇത് നഷ്ടപ്പെട്ടത് അറിയാതെ ദുബൈയിലേക്ക്‌ വണ്ടിയോടിച്ചു കൊണ്ടിരിക്കെഅടുത്തിടെ മാത്രം പരിചയപ്പെട്ട ഒരു മലയാളി വ്യവസായിയുടെ ഫോണ്‍. ഷിനോജേ...പ‍ഴ്സ് കൈയിലുണ്ടോന്ന് നോക്കൂ. ഇല്ലെങ്കില്‍ അതെല്ലാം ഒരു പാകിസ്ഥാനിക്ക്‌ കിട്ടിയിട്ടുണ്ട്. പ‍ഴ്സില്‍ നിന്ന് കിട്ടിയ ബിസിനസ് കാര്‍ഡില്‍ നിന്ന് അയാള്‍ എന്നെ വിളിച്ചതാണ്. പാകിസ്ഥാനി ഒരു ഡ്രൈവറായതിനാല്‍ പേ‍ഴ്സ് ഗോള്‍ഡ് സൂഖില്‍ ജ്വല്ലറി നടത്തുന്ന ഒരു മലയാളിയെ ഏല്‍പിക്കും. അദ്ദേഹം ഉടന്‍ വിളിക്കും. പറഞ്ഞതുപോലെ വിളി വന്നു. ഗോള്‍ഡ് സൂഖിലെത്തിയപ്പോള്‍ കാസര്‍കോട്ടുകാരന്‍ മലയാളി പേ‍ഴ്സും രേഖകളും തിരിച്ചുതന്നു. എല്ലാം ഇല്ലേ എന്ന് പരിശോധിക്കാന്‍ പറഞ്ഞു. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. തിരിച്ചുപോകാന്‍ നില്‍ക്കുന്നതിന് മുമ്പ് ജ്വല്ലറിക്കാരന്‍ മലയാളി പറഞ്ഞു. ഇത് നിങ്ങളെ ഏല്‍പിച്ചാല്‍ അറിയിക്കണമെന്ന് ആ പാകിസ്ഥാനി പറഞ്ഞിട്ടുണ്ട്, അയാളെ ഒന്ന് അറിയിച്ചേക്കാം. ഫോണ്‍ വിളിച്ചപ്പോള്‍ അയാള്‍ ഗോള്‍ഡ് സൂഖ് പരിസരം വിട്ടിട്ടില്ല ഇപ്പോള്‍ അവിടെ എത്തും എന്ന് പറഞ്ഞു. അഞ്ചുമിനിറ്റിനകം പാകിസ്താനികളുടെ പരമ്പരാഗത പൈജാമയും കൂര്‍ത്തയും ഇട്ട ഒരു യുവാവ് ഓടിയെത്തി. സബ് ടീക്ക്‌ ഹേനാ,..പ‍ഴ്സില്‍ നിന്ന് ഒന്നും പോയിട്ടില്ലോ, എന്നതായിരുന്നു ആദ്യചോദ്യം. ഒരു കുടിവെള്ള വിതരണകമ്പനിയുടെ വാന്‍ ഡ്രൈവറാണ് അയാള്‍, വെള്ളം ഇറക്കുന്നതിനിടെ റോഡരികില്‍ നിന്ന് കിട്ടിയതാണ് പേ‍ഴ്സ്. എങ്ങനെയാണ് ആ മനുഷ്യനോട് നന്ദി പറയേണ്ടതെന്ന് അറിയാതെ വിഷമിച്ചു പോയ നിമിഷം. എക്കാലത്തും നന്മ നിറഞ്ഞവരെ പടച്ചുവെച്ച ദൈവം തമ്പുരാന് സര്‍വ സ്തുതിയും.